Wednesday, March 16, 2011

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

അഞ്ചു വർഷത്തിനിടയിൽ അസൂയാവഹമായ പുരോഗതിയാണ് ഐ.റ്റി മേഖല കൈവരിച്ചത്.

സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.

ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.

തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു.

ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.

അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.

ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.

കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക്.

ഗ്രാമപഞ്ചായത്തുകളിൽ ചെറുകിട ഐ.റ്റി പാർക്കുകൾ. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ.

അങ്ങനെ പോകുന്നു ഐ.റ്റി മേഖലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നനിയുടെ ഭരണ നേട്ടങ്ങൾ.

എല്ലാറ്റിലുമുപരി കേരളത്തിനു ദോഷകരമായ വ്യവസ്ഥകൾ ഒന്നുമില്ലാതെ തന്നെ കൊച്ചി സ്മാർട്ട് സിറ്റി കരാർ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു.

2 comments:

അനില്‍ഫില്‍ (തോമാ) said...

കേരളത്തില്‍ നിയമസഭാ തിരഞെടുപ്പിനു സീറ്റ് കിട്ടാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ അമേരിക്കക്കു പോകാന്‍ തീരുമാനിച്ചു.

തെറ്റിദ്ധരിക്കരുത്..ഇനി ഉള്ള കാലം ജോലി ചെയ്തു ജീവിക്കാന്‍ അല്ല, അവിടെ ഉള്ള ആരെ എങ്കിലും കൊണ്ട് "ഹൈക്കമാണ്ടില്‍" റെക്കമെന്റ് ചെയ്യിക്കാനാണു. കെന്ദ്രത്തില്‍ ഇപ്പോള്‍ കൂടുതല്‍ പിടി അമേരിക്കക്കാര്‍ക്ക് ആണല്ലൊ !!!

കരുംപൊട്ടന്‍ said...

ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.

ഇയാള എന്ത് ചെയ്തെന്നാ.
രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
ആര്‍ക്കു.
ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക്‌ അരി കൊടുത്തിട്ടാണ്
ഇറങ്ങി പോയത് .
പിന്നെയും അഞ്ചു വര്ഷം കഴിയേണ്ടി വന്നു
ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
അഞ്ചു വര്ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
തൊട്ടടുത്ത തമിഴ്‌ നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
മന്ത്രിക്കസേരയില്‍ കയറിയ വി എസ്
അധികാരത്തില്‍ കയറിയ ഉടനെ
ശാരിയുടെ അച്ഛനെ അറസ്റ്റ്‌ ചെയ്യുക അല്ലെ ചെയ്തത്.
ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ്‌ ചെയ്യിചില്ലേ?
ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
അതും ഈ വി എസ് തന്നയല്ലേ?
അഞ്ചു വര്ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
വിട്ടോ?
ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള്‍ ആയിരുന്നെങ്കില്‍
ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
ആ കേസ്‌ ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
അഞ്ചു വര്ഷം വേണ്ടി വന്നു സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒന്ന്
ഒപ്പിടാന്‍.
അഞ്ചു വര്ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
ആളും ഈ വി എസ്സല്ലേ?
ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
ഈ വി എസ് തന്നെയല്ലേ?
തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
പിന്‍ വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
മന്ത്രി സഭ അല്ലെ?
കല്ല്‌ വാതില്‍ക്കല്‍ മദ്യ ദുരന്ത കേസ്‌ അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
എന്തായി?
സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
പറഞ്ഞു നടന്നു ഈ വി എസ് .
ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
ഈ വി എസ്സല്ലേ?
ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
ചെയ്തു.
അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
അഞ്ചു വര്ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
റിലയന്‍സും ,ലോട്ടറി മാഫിയകളും
പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
വി എസ്സിന് കീജയ്‌ വിളിപ്പിക്കുന്നു.
നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ്‌ വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
പക്ഷേ അഞ്ചു വര്ഷം താങ്കളുടെ കൊപ്രായതരം കണ്ട
പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
അവതരിച്ചല്ലോ ഈശ്വരാ ....
അവസാനമായി ജനങ്ങളേ ഓര്‍ക്കുക
നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
സന്ദീപിനെ ഓര്‍മ്മയുണ്ടോ?
പട്ടിപോലും സന്ദീപിന്‍റെ വീട്ടില്‍ പോകുമോ എന്ന്
ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
വോട്ടു ചെയ്യാന്‍ എന്റെ ട്ടി പോലും വരില്ല സഖാവേ