Wednesday, March 16, 2011

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

ഐ.റ്റി മേഖല ഇടതുഭരണത്തിൽ

അഞ്ചു വർഷത്തിനിടയിൽ അസൂയാവഹമായ പുരോഗതിയാണ് ഐ.റ്റി മേഖല കൈവരിച്ചത്.

സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.

ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.

തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു.

ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.

അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.

ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.

കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക്.

ഗ്രാമപഞ്ചായത്തുകളിൽ ചെറുകിട ഐ.റ്റി പാർക്കുകൾ. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ.

അങ്ങനെ പോകുന്നു ഐ.റ്റി മേഖലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നനിയുടെ ഭരണ നേട്ടങ്ങൾ.

എല്ലാറ്റിലുമുപരി കേരളത്തിനു ദോഷകരമായ വ്യവസ്ഥകൾ ഒന്നുമില്ലാതെ തന്നെ കൊച്ചി സ്മാർട്ട് സിറ്റി കരാർ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു.

Sunday, March 13, 2011

ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്


ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്

ഒരു സംസ്ഥാന ഗവർണ്മെന്റിന് ഒരുപാട് പരിമിതികളുണ്ട്.പ്രത്യേകിച്ചും കേന്ദ്രം ഭരിക്കുന്ന മുന്നണി സംസ്ഥാനം ഭരിക്കുന്ന മുന്നണിയ്ക്ക് അനുകൂലമായ മുന്നണിയല്ലെങ്കിൽ. അധികാരത്തിന്റെ കാര്യത്തിലും സംസ്ഥാനത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട്. എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി തീരുമാനിച്ച് നടപ്പിലാ‍ക്കാനാകില്ല. ഈ പരിമിതികൾ എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നതിനാൽ നൂറുശതമാനം സംതൃപ്തിയോടെ ഭരിക്കാനോ വിജയിക്കാനോ ഒരു സംസ്ഥാന ഭരണകൂടത്തിന് കഴിയില്ല.

ഒരു സംസ്ഥാന ഭരണകൂടത്തിന് പരമാവധി പോയാൽ ഒരു തൊണ്ണൂറു ശതമാനം വിജയം കൈവരിക്കാൻ കഴിയും. അതിനെ സമ്പൂർണ്ണ വിജയമായിത്തന്നെ കണക്കാക്കാം. കാരണം അതിനപ്പുറം പോകാൻ കഴിയില്ലല്ലോ. എന്നാൽ ഒരു അറുപത് ശതമാനത്തിനു മേൽ മാർക്ക് നേടാൻ ഒരു സംസ്ഥാന സർക്കാരിന് കഴിഞ്ഞാൽ ആ ഗവർണ്മെന്റിനു ഗൂഡ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അറുപതിനു മുകളിൽ മാർക്ക് വാങ്ങുന്ന ഒരു ഗവർണ്മെന്റിനെ നയിക്കുന്ന മുന്നണിയ്ക്ക് തുടർന്നു ഭരണം നേടാൻ അർഹയുണ്ടായിരിക്കും. ആ അർഹത അംഗീകരിക്കേണ്ടത് വോട്ടർമാരാണ്.

അപ്പോൾ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർന്നും അധികാരത്തിൽ വരേണ്ടത് വികസന മുന്നേറ്റത്തിന് അനിവാര്യമാണ്. നിഷ്പക്ഷതയുടെ മൂടുപടം അണിഞ്ഞവർ പോലും ഈ ഗവർണ്മെന്റിന് എഴുപത് മാർക്കിന് മുകളിൽ നൽകുന്നുണ്ട് എന്നിരിക്കെ ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ തൊണ്ണൂറുശതമാനം വിജയകരമായ വികസന മുന്നേറ്റത്തിന് അത് സഹായമരമാകും എന്നതിൽ സംശയമില്ല.

ഇടതുപക്ഷ അനുകൂലികൾ ഈ ഗവർണ്മെന്റിന് എൺപത് ശതമാനം റേറ്റിംഗ് നൽകുന്നുണ്ട്. അത് ഒരു അവകാശവാദമായി കരുതിയാലും നിഷ്പക്ഷരും ഇടതുപക്ഷ വിരുദ്ധരും നൽകുന്ന എഴുപത് ശതമാനം റേറ്റിംഗിനെ ആർക്കും നിഷേധിക്കാനാകില്ല. നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം കാഴ്ചവച്ചിട്ടുള്ളത്.

Wednesday, March 9, 2011

എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ശ്രമം തുടങ്ങി

എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ചാനൽ ശ്രമം; തെരഞ്ഞെടുപ്പ് സർവ്വേകൾ നിരോധിക്കണം !

എല്‍.ഡി.എഫ് വിജയം കാംക്ഷിക്കുന്നവര്‍ പ്രതിഷേധിക്കുക!

എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ചാനൽ ശ്രമം. ഏഷ്യാനെറ്റ് സർവ്വെ ഫലം യു.ഡി.എഫിന് അനുകൂലമെന്ന്. ഇടതുമുന്നണിക്കനുകൂ‍ലമായി ജനവിധി വരുമെന്ന് ഉറപ്പായതോടെ അങ്കലാപ്പിലായ യു.ഡി.എഫ് പാളയത്തെ രക്ഷിച്ചെടുക്കാനുള്ള ഗൂഢ പദ്ധതിയാണിത്. ഇത്തവണ തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാം. ഏഷ്യാനെറ്റ് സർവ്വേയിൽ തെക്കൻ കേരളത്തിൽ യു.ഡി.എഫ് മുന്നിലാണത്രേ!

മലബാർ മേഖലയിൽ എൽ.ഡി.എഫിനു മുൻ തൂക്കമെന്നും. അത്രയെങ്കിലും ഇപ്പോൾ സമ്മതിക്കാതെ പറ്റില്ലല്ലോ. എന്നിട്ടും എൺപത്തി ഏഴിനപ്പുറം സീറ്റ് യു.ഡി.എഫിന് കിട്ടുമെന്ന് സർവ്വേ ഫലം പറയുന്നില്ലത്രേ. നോക്കണേ നൂറ്റിപ്പത്തിൽ കിടന്ന പ്രതീക്ഷ ഇടിഞ്ഞ് താണത്. തെരഞ്ഞെടുപ്പിന്യെ സ്വാധീനിക്കും എന്നതിനാൽ സർവ്വേകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തടയേണ്ടതാണ്.

പാവങ്ങൾക്ക് മുൻ തീരുമാനപ്രകാരം രണ്ട് രൂപയ്ക്ക് അരി കൊടുക്കാനുള്ള നടപടി നിറുത്തിവയ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ദുരുദ്ദേശ കപട സർവ്വേകളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല? ആർക്കാണ് ആരു ജയിക്കുമെന്നറിയാൻ ഇത്ര തിടുക്കം? ആർക്ക് വേണ്ടിയാണ് സർവ്വേ? ഇത് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ചാനലുകളെയും സർവ്വേ നടത്തുന്ന മറ്റ് ഏജൻസികളെയും കർശനമായി നിയന്ത്രിക്കണം