Thursday, June 24, 2010

റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ....

റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ.....

റോഡരികിൽ പൊതു യോഗങ്ങൾ നടത്തരുതെന്ന് ബഹുമാനപ്പെട്ട ഹിക്കോടതി വിധി! അങ്ങനെ ഒരു ജനാധിപത്യാവകാശം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. പെരുകി വരുന്ന റോഡപകടങ്ങളാണത്രേ ഇത്തരം ഒരു വിധിക്കുള്ള പ്രേരണകളിൽ ഒന്ന്. ഇതു കേട്ടാൽ തോന്നും എന്നും ഇവിടെ റോഡിൽ പൊതുയോഗങ്ങളാണെന്ന്. കാരണം റോഡപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. ഇതൊക്കെ റോഡരികിൽ പൊതുയോഗങ്ങൾ നടക്കുന്നതുകൊണ്ടാണോ?

പൊതു യോഗങ്ങൾ മൈതാനങ്ങളിൽ ഒതുക്കണമെന്നാണു കോടതി നിർദ്ദേശം. കൊള്ളാം! പണ്ടും വലിയ പൊതു സമ്മേളനങ്ങളൊക്കെ വലിയ മൈതാനങ്ങളിൽ വച്ചു തന്നെയാണു നടത്തിയിരുന്നത്. ഇന്നും അങ്ങനെ തന്നെ. എന്നാൽ ചെറു യോഗങ്ങളൊക്കെ റോഡരികിലാണ് നടത്തി വരുന്നത്. റോഡരികെന്നു പറയുമ്പോൾ നാലാളു കൂടുന്ന ഏതെങ്കിലും ഒരു ജംഗ്ഷനിലെ റോഡരികിലാണ് സാധാരണ പൊതു യോഗങ്ങൾ നടക്കാറ്. ഇത് യോഗത്തിൽ പറയുന്ന കാര്യങ്ങൾ നാലാളു കാണാനും കേൾക്കാനുമാണു നടത്തുന്നത്. ഒഴിഞ്ഞ മൈതാനിയിൽ കൊണ്ടുവച്ച് എല്ലാ യോഗങ്ങളും നടത്തിയിട്ട് എന്തു കാര്യം?

രാഷ്ട്രീയ പാർട്ടികളാണ് പ്രധാനമായും ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പൊതു യോഗങ്ങൾ നടത്താറ്. അവയെ ഇല്ലാതാക്കുകയെന്നതു തന്നെയാണ് വിധി ശരിക്കും ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയാവകാശങ്ങളുടെ നിഷേധമാ‍ണിത്. ഇത് ഭരണ ഘടനാ ലംഘനമാണ്. ഒരു സമര രൂപമായ ബന്ദ് മുമ്പേ നിരോധിച്ചു. കലായങ്ങളിലെ രാഷ്ട്രീയം നിരോധിച്ചതിനു തുല്യമായ നിബന്ധനകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു. തന്മൂലം കലാലയങ്ങൾ അരാജകത്വത്തിലേയ്ക്ക് നീങ്ങുന്നു.

ഇപ്പോളിതാ പൊതു യോഗങ്ങൾ നടത്താനുള്ള അവകാശവും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനു പിന്നിൽ അരാഷ്ട്രീയ വാദമാണ്. ഏതോ അരാഷ്ട്രീയ വാദികളായിരിക്കണം ഇങ്ങനെ ഒരു വിധി വരാൻ കാരണമായ ഹർജി നൽകിയിട്ടുണ്ടാകുക. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി സമ്മേളിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനും ഒക്കെയുള്ള അവകാശമുണ്ട്. അവയുടെ നിഷേധമാണ് വിധി. ഇത് ജനാധിപത്യ ധ്വംസനമല്ലാതെ മറ്റൊന്നുമല്ല.

ജനങ്ങളിൽ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രബുദ്ധത ഉണ്ടാക്കിക്കൊടുക്കുന്നതിൽ കവലയോഗങ്ങൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. അതൊക്കെ റോഡിന്റെ ഒരു ഓരം പറ്റി നടത്തിയതുകൊണ്ട് ഒരാകാശവും ഇതുവരെ ഇടിഞ്ഞു വീണിട്ടില്ല. ഇതൊന്നുമില്ലെങ്കിൽ എന്തു ജനധിപത്യം? ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഏതെങ്കിലും വ്യക്തിക്കോ ഏതാനും വ്യക്തികൾക്കോ ഉണ്ടായ ഒറ്റപ്പെട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു നൽകുന്ന ആവലാതിയിന്മേൽ ഇത്തരം വിധി നൽകി ജനാധിപത്യത്തെ മൊത്തത്തിൽ ദുർബലപ്പെടുത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ ബഹുമാനപ്പെട്ട കോടതികൾക്ക് ചേർന്നതല്ല.

ആശയപ്രകാശനത്തിനുള്ള അവകാശം നിഷേധിക്കുന്ന വിധിക്കെതിരെ ഡി.വൈ.എഫ്. ഐയുടെ പ്രതികരണം വന്നിട്ടുണ്ട്. ഇനി മറ്റു സംഘടനകളും വിധിയിൽ ഒളിഞ്ഞിരിക്കുന്ന നഗ്നമായ ജനാധിപത്യ ധ്വംസനത്തിനെതിരെ രംഗത്തു വരേണ്ടതാണ്. വിധി നിലനിന്നാൽ ഇനി ഒരു കാൽനട ജാഥ പോലും നടത്താൻ കഴിയില്ല. കാൽനടജാഥകൾ നടത്തുന്നത് സാധാരണ പൊതു വഴികളിലൂടെയാണ്. (നാളെ ഇതും നിഷേധിച്ചുകൊണ്ട് കോടതി വിധി വന്നേക്കാം). കാൽനടജാഥകൾ ചുമ്മാ അങ്ങു പോകുന്നവയല്ല. ഇടയ്ക്ക് ആളുകൂടുന്ന ജംഗ്ഷനുകളിൽ സ്വീകരണങ്ങളുണ്ടാകും. ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രസംഗങ്ങളുണ്ടാകും.

ആശയ പ്രചരണം അവരവരുടെ വീട്ടിൽ കതകടച്ചിരുന്ന് നടത്തേണ്ട ഒന്നല്ല. സമരങ്ങൾ അവരവരുടെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് നടത്താവുന്നവയല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് ജനാധിപത്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തി വരുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പും രാഷ്ട്രീയ പ്രവർത്തനവും സമരവും ഒക്കെ നടത്തിയിരുന്നത് തെരുവുകളിൽതന്നെയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. രാഷ്ട്രീയ പാർട്ടികളുടെ സമാധന പരമയ ഏതു പ്രവർത്തനങ്ങൾക്കും തടയിടുന്നത് ജനാധിപത്ത്യവിരുദ്ധമാണ്.

(അറിഞ്ഞുടൻ ഉറക്കപ്പിരാന്തിലിരുന്ന് എഴുതിയതാണ്. പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടേക്കും)

അനുബന്ധം:

പോസ്റ്റിനു് ആദ്യം കമന്റു നൽകിയ ജയപ്രകാശിന്റെ വരികളും അതിനുള്ള മറുപടിയും കൂടി അനുബന്ധമായി ചേർക്കുന്നു.

Dear Saji,

No civic concious citizen would say that road is also meant for the political parties to show their might. Road is meant for vehicular traffic. Court has upheld and protected our civic rights. Be more civic concious and sensible, Mr. Saji.

Jayaprakash, Maldives.
jayaprakashts@gmail.com

പ്രിയ ജയപ്രകാശ്,

റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തിൽ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ മുഴുവൻ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല.

വാഹനങ്ങൾ ആൾക്കൂട്ടം കാണുമ്പോൾ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോൾ എവിടെയെങ്കിലും മറ്റുതരത്തിൽ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങൾക്ക് മുഴുവൻ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നതി ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടാണ്.

ഇപ്പോൾ പ്രകടനങ്ങൾ നടത്തുന്നത് പബ്ലിക്ക് റോഡിലൂടെയാണല്ലോ നാളെ അതുംകൂടി വിലക്കിയാൽ എവിടെ പ്രകടനം നടത്തും. അവനവന്റെ വീട്ടു വളപ്പിലോ? സുഹൃത്തേ ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്!

നാലാമത് വന്ന അനോണിമസ് കമന്റു കൂടി അനുബന്ധമായി താഴെ ചേർക്കുന്നു:

ഹൈക്കോടതി വിധി, റോഡരികിൽ പൊതുയോഗങ്ങളും മറും നിരോധിച്ചു കൊണ്ടുള്ള വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷെ ഒരു സംശയം, രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗം മാത്രമല്ലല്ലൊ പ്രശ്നം. റോഡരികിലല്ല നടുറോടിൽ പോലും ആനയും അമ്പാരിയും എഴുന്നുള്ളിച്ച് ഉൽസവം നടത്തുന്നത്, റോഡ് ബ്ളോക്ക് ചെയ്ത് പള്ളികളിൽ പരിപാടി നടത്തുന്നത് നിരോധിക്കുമോ?

എന്തോക്കെയായാലും രാഷ്ട്രീയ പാർട്ടികൾ മനുഷ്യന് ആത്യന്തികമായി ഗുണമേ ചെയ്യൂ ചെയ്തിട്ടുള്ളു. എന്നാൽ മതങ്ങൾ എന്നും മനുഷ്യനെ പിന്നോക്കം വലിച്ചിട്ടേയുള്ളു. നോക്കൂ കോടതി പുരോഗമനത്തെ തടയുന്നതു കണ്ടോ, എത്ര ലാഘവത്തോടെയുമാണത് ചെയ്യുന്നതെന്നും കണ്ടോ

5 comments:

Jayaprakash said...

Dear Saji,
No civic concious citizen would say that road is also meant for the political parties to show their might. Road is meant for vehicular traffic. Court has upheld and protected our civic rights. Be more civic concious and sensible, Mr. Saji.

Jayaprakash, Maldives.
jayaprakashts@gmail.com

Unknown said...

:-)

സജി കറ്റുവട്ടിപ്പണ said...

പ്രിയ ജയപ്രകാശ്,

റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തിൽ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ മുഴുവൻ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല. വാഹനങ്ങൾ ആൾക്കൂട്ടം കാണുമ്പോൾ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോൾ എവിടെയെങ്കിലും മറ്റുതരത്തിൽ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങൾക്ക് മുഴുവൻ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നതി ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടാണ്.

ഇപ്പോൾ പ്രകടനങ്ങൾ നടത്തുന്നത് പബ്ലിക്ക് റോഡിലൂടെയാണല്ലോ നാളെ അതുംകൂടി വിലക്കിയാൽ എവിടെ പ്രകടനം നടത്തും. അവനവന്റെ വീട്ടു വളപ്പിലോ? സുഹൃത്തേ ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്!

Anonymous said...

ഹൈക്കോടതി വിധി, റോഡരികിൽ പൊതുയോഗങ്ങളും മറും നിരോധിച്ചു കൊണ്ടുള്ള വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷെ ഒരു സംശയം, രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗം മാത്രമല്ലല്ലൊ പ്രശ്നം. റോഡരികിലല്ല നടുറോടിൽ പോലും ആനയും അമ്പാരിയും എഴുന്നുള്ളിച്ച് ഉൽസവം നടത്തുന്നത്, റോഡ് ബ്ളോക്ക് ചെയ്ത് പള്ളികളിൽ പരിപാടി നടത്തുന്നത് നിരോധിക്കുമോ?
എന്തോക്കെയായാലും രാഷ്ട്രീയ പാർട്ടികൾ മനുഷ്യന് ആത്യന്തികമായി ഗുണമേ ചെയ്യൂ ചെയ്തിട്ടുള്ളു. എന്നാൽ മതങ്ങൾ എന്നും മനുഷ്യനെ പിന്നോക്കം വലിച്ചിട്ടേയുള്ളു. നോക്കൂ കോടതി പുരോഗമനത്തെ തടയുന്നതു കണ്ടോ, എത്ര ലാഘവത്തോടെയുമാണത് ചെയ്യുന്നതെന്നും കണ്ടോ

സജി കറ്റുവട്ടിപ്പണ said...

ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി!